ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നും, സത്യത്തില്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന് ബിജെപി മുന്നോട്ട് വെക്കുന്ന ആശയം നടപ്പാക്കാനുള്ള അവസരമായിരുന്നു ഇതെന്നും ഫാറൂക്ക് അബ്ദുള്ള പറഞ്ഞു
ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇഡി നോട്ടീസ് പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിക്കുന്നത് ഇത് ആദ്യമായല്ല. മുന്‍പ് മുന്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവര്‍ക്കും നോട്ടീസ് ലഭിച്ചിരുന്നു
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞതും അതുതന്നെ. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് എന്തുകൊണ്ടാണ്?
ഞങ്ങള്‍ നിങ്ങളോടൊപ്പമാണുളളത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തണം. ഞാന്‍ മുസ്ലീമാണ്. പക്ഷേ ഇന്ത്യന്‍ മുസ്ലീമാണ്. ചൈനീസ് മുസ്ലീമല്ല. എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാല്‍ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.
ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക
ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള
മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്നായിരുന്നു തനിക്ക് തോന്നിയത്. പക്ഷെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു.